72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്.
രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.
ബെസ്റ്റ് ഫിലിം ക്രിട്ടിക് – സഞ്ജീവ് ശ്രീവാസ്തവ
മികച്ച പുസ്തകം – പ്രദീപ് ഷെട്ടി
നോണ്‍ ഫീച്ചർ വിഭാഗം:
പ്രത്യേക പരാമർശം – ഭദ്രകാളി നാടകം
സംവിധാനം – ആനന്ദജ്യോതി
മികച്ച വിവരണം – സൗന്ദര്യ ജയചന്ദ്രൻ
മികച്ച ഡോകുമെന്ററി – രാം നമി (ഹിന്ദി)
ഫീച്ചർ വിഭാഗം:
പ്രത്യേക പരാമർശം സൗണ്ട് മിക്സിങ് – മെയ്യഴകൻ
പ്രത്യേക പരാമർശം നടൻ (ക്യാപ്റ്റൻ മില്ലർ) – ധനുഷ്
മികച്ച തുളു സിനിമ – ഇമ്പു
മികച്ച തെലുങ്ക് ചിത്രം – ദി കാർണിവല്‍ കമ്മിറ്റി, യദു വംശി
മികച്ച തമിഴ് ചിത്രം – റായൻ
മികച്ച ഒഡിയ ചിത്രം – ലഹരി
മികച്ച മലയാള സിനിമ – ഫെമിനിച്ചി ഫാത്തിമ
മികച്ച കന്നഡ സിനിമ – മിഥ്യ
മികച്ച ഹിന്ദി സിനിമ – ശ്രീകാന്ത്
മികച്ച ഗുജറാത്തി സിനിമ – മാരൻ ദി ഹണ്ട്
മികച്ച ബംഗാളി സിനിമ – ചലച്ചിത്ര അക്കൗണ്ട്
മികച്ച ആസാമീസ് ചിത്രം – ജൂയിഫൂല്‍
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി – മഹാരാജ, അനല്‍ അരശ് (തമിഴ്)
മികച്ച കൊറിയോഗ്രാഫി – വിജയ് ഗാംഗുലി
മികച്ച പശ്ചാത്തല സംഗീതം – അമരൻ, ജിവി പ്രകാശ്കുമാർ
മികച്ച കോസ്റ്റ്യൂം ഡിസൈനർ – പുഷ്പ 2
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ് – കല്‍ക്കി എഡി
ബെസ്റ്റ് എഡിറ്റിങ് – അമരൻ (ആർ കലൈവാണൻ)
മികച്ച ഛായാഗ്രഹണം – ഭ്രമയുഗം (ഷെഹ്‌നാഥ് ജലാല്‍)
മികച്ച ഗായിക – വൈക്കം വിജയലക്ഷ്മി (അങ്ങ് വാന കോണില് – എ.ആർ.എം)