ലക്ഷങ്ങൾ ചെലവില്ലാതെ IVF; 40 വർഷങ്ങൾക്ക് ശേഷം കെഇഎം ആശുപത്രിയിൽ വീണ്ടും IVF സേവനം

by WhatsUp Mumbai

മുംബൈ: മുംബൈയിലെ സർക്കാർ ആശുപത്രിയായ കെഇഎം ആശുപത്രിയിൽ 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐവിഎഫ് (ടെസ്റ്റ് ട്യൂബ് ബേബി) ചികിത്സ വീണ്ടും ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദമ്പതികൾക്കും കുറഞ്ഞ ചെലവിൽ വന്ധ്യത ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

പുതിയ സൗകര്യത്തിലൂടെ പ്രതിവർഷം ഏകദേശം 600 ദമ്പതികൾക്ക് ചികിത്സ നൽകാനാകും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്ന ഐവിഎഫ് ചികിത്സ ഇവിടെ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

ആധുനിക ലാബ് സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സേവനവും ഇതിനായി ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി കാത്തിരുന്ന പല കുടുംബങ്ങൾക്കും ഈ തീരുമാനം വലിയ പ്രതീക്ഷയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാർ ആശുപത്രിയിൽ തന്നെ കുറഞ്ഞ ചെലവിൽ ഐവിഎഫ് സേവനം ലഭ്യമാകുന്നത് നഗരത്തിലെ നിരവധി ദമ്പതികൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

You may also like